'ആരോഗ്യവകുപ്പാണ്, താരതമ്യേന ചെറുപ്പക്കാരിയായ മന്ത്രിയാണ്, ചോരച്ചാലുകള്‍ നീന്തിക്കയറിയ രാഷ്ട്രീയ പാരമ്പര്യം ഇല്ലാത്തയാളാണ്, സ്ത്രീയാണ്, ശൈലജ ടീച്ചറെപ്പോലെ അതിസമര്‍ത്ഥയായ ആരോഗ്യമന്ത്രിക്ക് തൊട്ടുപിന്നില്‍ സ്ഥാനമേറ്റെടുത്തയാളാണ്' എന്നതെല്ലാം അവര്‍ ഓഡിറ്റ് ചെയ്യപ്പെടാനുണ്ടായ കാരണങ്ങളാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
സംസ്ഥാനത്തെ ആന്‍റിബയോട്ടിക് പ്രതിരോധ പ്രവര്‍ത്തനം എത്രത്തോളം ഫലപ്രദമാണെന്ന് അറിയാനും അതിന്‍റെ ഭാഗമായി പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ആന്‍റി ബയോഗ്രം പദ്ധതി ആരംഭിച്ചിരുന്നു.
ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രിയോട് വിശദീകരണം ചോദിക്കുമ്പോള്‍ കൃത്യമായ ഉത്തരം നല്‍കുന്നില്ലെന്നും മറുപടികള്‍ ആവര്‍ത്തിക്കുകയാണെന്നും ചൂണ്ടിക്കാട്ടി എ പി അനില്‍കുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് സ്പീക്കര്‍ ആരോഗ്യമന്ത്രിക്ക് താക്കീത് നല്‍കുകിയത്.
സമൂഹത്തിലെ രോഗവ്യാപനത്തിന്റെ കൃത്യമായ അളവ് അറിയുന്നതിന് കൂടുതൽ പേരെ പരിശോധിക്കുന്നതാണ്. സെന്റിനൽ, റാൻഡം സാമ്പിളുകളെ അടിസ്ഥാനമാക്കി എല്ലാ ജില്ലകളിലും പരിശോധനകൾ നടത്തി കോവിഡ് സാഹചര്യം വിലയിരുത്തും
ബ്രിട്ടനില്‍ കുടുംബാംഗങ്ങളല്ലാത്തവരെ ആലിംഗനം ചെയ്യുന്നതിനും വീടിനു പുറത്ത് ആളുകളുമായി അടുത്തിടപഴകുന്നതിനും നിയന്ത്രണങ്ങളുളള സാഹചര്യത്തില്‍ സഹപ്രവര്‍ത്തക ജീന കൊളാഞ്ചലോയെ ചുംബിച്ചതാണ് മന്ത്രിയുടെ രാജിയില്‍ കലാശിച്ചത്.
ഓണ്‍ലൈന്‍ റെജിസ്ട്രേഷന്‍ അറിയാത്തവര്‍ക്ക് സഹായം നല്‍കിയും ഞായാറാഴ്ചയുള്‍പ്പെടെ വാക്സിന്‍ വിതരണം നടത്തിയും പരമാവധി വേഗത്തില്‍ ജനങ്ങളെ സുരക്ഷിതരാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഓണ്‍ലൈന്‍ റെജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്തവര്‍ക്കായി റെജിസ്ട്രേഷന്‍ ഡ്രൈവ് ആരംഭിക്കും.
ലോക്ക് ഡൌണ്‍ തുടരണോ വേണ്ടയോയെന്ന് തീരുമാനം എടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. പ്രതിദിന രോഗികളുടെ എണ്ണം, ടെസ്റ്റ് പോസറ്റീവിറ്റി നിരക്ക് എന്നിവ കൂടി പരിഗണിച്ചാണ് ഇത് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം ഉണ്ടാവുകയെന്നും വീണ ജോര്‍ജ് പറഞ്ഞു.
പത്തനംതിട്ട മൈലപ്ര കുമ്പഴ നോര്‍ത്ത് വെളുശ്ശേരിയില്‍, പാലമുറ്റത്ത് അഭിഭാഷകനായിരുന്ന പി.ഇ കുര്യക്കോസിന്‍റെയും, പത്തനംതിട്ട നഗരസഭയിലെ മുന്‍ കൌണ്‍സിലര്‍ റോസമ്മയുടെയും മകളാണ് വീണാ ജോര്‍ജ്. തന്‍റെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ കലാപരമായ മേഖലകളിലും മികച്ച പ്രകടനം കാഴ്ച വെക്കാന്‍ വീണക്ക് സാധിച്ചിട്ടുണ്ട്.
ശൈലജയുടെ പോപ്പുലാരിറ്റി മുഖ്യമന്ത്രിക്കൊപ്പം സര്‍ക്കാരിലെ രണ്ടാം സ്ഥാനം നിര്‍ണ്ണയിക്കുന്നത്തിലേക്കും, വരുംകാല പാര്‍ട്ടിയിലെ ശാക്തിക ബലാബലം നിര്‍ണ്ണയിക്കുന്നത്തിലേക്കും വളരാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് പോന്നുകായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മേലേക്ക് ചാഞ്ഞാല്‍ വെട്ടിക്കളയണം എന്ന, പോപ്പുലര്‍ യുക്തി തന്നെയാണ് പോപ്പുലര്‍ താരമായ ശൈലജയെ മന്ത്രിസഭയില്‍ നിന്ന് വെട്ടുന്നതിലും ഉപയോഗിച്ചിട്ടുള്ളത്.
ആരോഗ്യമന്ത്രി കെകെ ശൈലജയുടെ മകനും ഭാര്യയ്ക്കും കോവിഡ്. ഇവരുമായി നേരിട്ട് സമ്പർക്കത്തിൽ ഉണ്ടായിരുന്ന മന്ത്രി കെ കെ ഷൈലജ ക്വാറന്റൈനിൽ പ്രവേശിച്ചു
അടുത്ത ദിവസങ്ങളില്‍ ഇന്ത്യയില ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍. കൊവിഡ് വാക്‌സിന്‍ ഡ്രൈ റണിനുളള ക്രമീകരണങ്ങള്‍ അവലോകനം ചെയ്യാനായി ചെന്നൈയിലെ രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
കോവിഡ് വാക്‌സിന് ഉടന്‍ അനുമതി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍.
യുഎഇ ഉൾപ്പെടെയുള്ള നാല് രാജ്യങ്ങളിൽ പരീക്ഷണം നടത്തി വിജയിച്ച വാക്‌സിൻ നല്‍കുന്നതിനുള്ള മുൻഗണന പട്ടികയിലാണ് ഉൾപ്പെടുത്തിയത്.
മുൻനിര ആരോഗ്യ പ്രവർത്തകർക്ക് ആദ്യം വാക്സിൻ നൽകാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തോടനുബന്ധിച്ച് യുഎഇ ആരോഗ്യ മന്ത്രി അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ് കഴിഞ്ഞ ദിവസം വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.
കൊവിഡ് ചെറിയ ഒരു പനി മാത്രമാണെന്നതടക്കമുള്ള ബോള്‍സനാരോയുടെ ശാസ്ത്രീയ വിരുദ്ധമായ നിലപാടുകളില്‍ പ്രതിഷേധിച്ച് കൊണ്ട് രണ്ട് ആരോഗ്യ മന്ത്രിമാര്‍ രാജി വച്ചിരുന്നു. ക്യാബിനെറ്റിലെ മറ്റുള്ളവര്‍ ആരോഗ്യ വകുപ്പ് ഏറ്റെടുക്കാന്‍ വിസമ്മതിച്ചതോടെയാണ് സൈനിക ജനറലിനെ അദ്ദേഹം ആരോഗ്യ വകുപ്പിന്റെ ചുമതല ഏല്‍പ്പിക്കുന്നത്.
ലോക്ഡൗൺ സമയത്ത് കുടുംബവുമൊത്ത് ഇദ്ദേഹം ബീച്ചില്‍ പോയത് ചര്‍ച്ചാവിഷയമായിരുന്നു. ജനങ്ങൾക്ക് വിശ്വാസമില്ലാത്തൊരാൾ ആരോഗ്യ മന്ത്രിയായി തുടരുന്നത് അനുയോജ്യമല്ലെന്ന് പ്രധാനമന്ത്രി ജസിന്റ ആർഡൺ അഭിപ്രായപ്പെട്ടു.
മന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ ഡോറിസ് നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. അടുത്തിടെ പ്രധാനമന്ത്രി ബോറിസ് ജോൺസണൊപ്പം ഒരു സ്വീകരണ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.